ഇനിയില്ല ഒബാമ കെയര്‍; പകരം ട്രംപ് പുതിയതു കൊണ്ടുവരും,പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തില്‍ സഭ പാസാക്കി


വാഷിംങ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല്‌നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. വേളയില്‍ ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കും എന്നത്. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

യുഎസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ഇനി ബില്‍ സെനറ്റിന്റെ പരിഗണനയ്ക്കു വിടും. അവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലക്കന്‍ സെനറ്റര്‍മാരും ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നതാണ് വസ്തുത. യുഎസ്

സമ്പന്നര്‍ക്കു മാത്രം താങ്ങാവുന്നതായി മാറിയ ആരോഗ്യ ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്കു ലഭ്യമാക്കുക എന്നതായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം. 2010 മാര്‍ച്ചില്‍ ഒപ്പുവച്ച പദ്ധതിയുടെ പേര് ദ പേഷ്യന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോഡബിള്‍ കെയര്‍ ആക്ട് എന്നായിരുന്നു. എന്നാല്‍ ‘ഒബാമ കെയര്‍’ എന്ന് കളിയാക്കി വിളിച്ചത് ഒബാമയുടെ എതിരാളികള്‍ തന്നെയാണ്. ഈ പേരിന് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.