തമ്പാനൂര്‍ സ്റ്റേഷനില്‍ ഒപ്പിട്ട് കാരായി രാജന്‍

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ കൊലപാതക കേസിലെ പ്രതിയും സി.പി.എം. നേതാവുമായ കാരായി രാജന്‍ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തേയ്ക്കുമാറിയതോടെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് തുടങ്ങി. നേരത്തെ എറണാംകുളം ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുമതി ഇല്ലായിരുന്നു.

പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയത്. താമസ സ്ഥലം സംബന്ധിച്ച വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ദിവസേന സ്റ്റേഷനില്‍ ഒപ്പിടണമെന്നും കോടതി കാരായി രാജനോട് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് കാരായി രാജന്‍ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ടു തുടങ്ങിയത്.