ചാണകം തീറ്റിച്ച് മന്ത്രവാദം: പ്രതികള്‍ പിടിയില്‍, സംഭവം മഹാരാഷ്ട്രയില്‍ (വീഡിയോ)

മന്ത്രവാദ ചികിത്സയുടെ പേരില്‍ ബലം പ്രയോഗിച്ച് യുവതിയെ കൊണ്ട് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിയും അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ് ചാണകം കഴിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

മഹാരാഷ്ട്രയിലെ ബിദാര്‍ ജില്ലയില്‍ വെച്ചാണ് മന്ത്രവാദ ചികിത്സ നടത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത്തോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളില്‍ നാലു പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മന്ത്രവാദിയെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് ഹ്യൂമന്‍ ഓഫ് ബാഗ്‌സ് ആന്‍ഡ് ഹ്യൂമന്‍ ആനിമേഷന്‍സ്, അഹോരി പ്രാക്ടീസ്, ബ്ലാക്ക് മാജിക് ആക്ട്, 2013 എന്നിവ പ്രകാരം ലാത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിക്കാണ് പീഡനം നേരിടേണ്ടി വന്നത്. തുടരെയുണ്ടായ വയറു വേദനക്കുള്ള ചികിത്സക്കാണ് കുടുംബാഗങ്ങള്‍ മന്ത്രവാദിയെ സമീപിച്ചത്. ചാണകം കഴിക്കാന്‍ തയ്യാറാകാതിരുന്ന യുവതിയെ മറ്റുള്ളവര്‍ മര്‍ദ്ദിച്ചാണ് കഴിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കുറ്റാരോപിതരില്‍ ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

വീഡിയോ കാണാം