സ്വമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന് പെണ്‍കുട്ടി; എല്ലാം കെട്ടി ചമച്ചത്, കേസ് വഴിത്തിരിവിലേയ്ക്ക്?..

ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ പെണ്‍കുട്ടി കത്തയച്ചു. സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. ചെറുപ്പം മുതലറിയാവുന്ന സ്വാമി മേശമായി ഇതു വരെ പെരുമാറിയിട്ടില്ല. തനിക്ക് അറിയാവുന്ന അയ്യപ്പദാസും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചത്. അയ്യപ്പദാസും സ്വാമിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നു. ജനനേന്ദ്രിയം മുറിക്കണമെന്ന ഉദ്ദേശത്തോടെ ചെന്നെങ്കിലും തനിക്കതിന് കഴിഞ്ഞില്ല. അയ്യപ്പദാസും സംഘവുമാണിത് ചെയ്തത്. അതിന് ശേഷം ഇവരുടെ നിര്‍ദേശമനുസരിച്ചാണ് പോലീസിനെ സമീപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

സ്വാമി തന്റെ കുടുംബത്തിന്റെ പണം തട്ടിയെടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ഇവര്‍ക്കൊപ്പം നിര്‍ത്തിയത് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. നേരത്തെ നല്‍കിയ പരാതിയില്‍ പോലീസ് എഴുതിയതിന് താഴെ ഒപ്പിടുക മാത്രമായിരുന്നു എന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
നേരത്തെ നല്‍കിയ മൊഴി പോലീസ് പറഞ്ഞത് പ്രകാരമാണ് എന്നും എല്ലാം കെട്ടിചമച്ചതാണെന്നും പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്.

നേരത്തെ ഇതേ പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മയും രംഗത്തെത്തിയിരുന്നു. അഭിഭാഷകന്‍ ഹാജരാക്കിയ കത്ത് തന്റേത് തന്നെയാണെന്ന് പെണ്‍കുട്ടി പിന്നീട് പ്രതികരിച്ചു. ഗംഗേശാനനന്ദയുടെ ജാമ്യാപേക്ഷയോടൊപ്പം ഈ കത്തും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കട്ടെയെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു