ചരിത്രമാവര്‍ത്തിച്ച് ഐഎസ്ആര്‍ഒ: കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത് 31 ഉപഗ്രഹങ്ങള്‍

വീണ്ടും ചരിത്രം ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി.38 റോക്കറ്റ് വിക്ഷേപം വിജയകരം. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 അടക്കം 31 ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍.വി. 38 ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ ഉപഗ്രഹവും പി.എസ്.എല്‍.വി. 38 ഭ്രമണപഥത്തിലെത്തിച്ചു.

ഈ ശ്രേണിയില്‍ ആറാമത്തെ ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്നത്.
പി.എസ്.എല്‍.വിയുടെ നാല്‍പ്പതാം ദൗത്യത്തില്‍ കാര്‍ട്ടോസാറ്റിനു പുറമെ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി. 38 വിക്ഷേപിച്ചു. പി.എസ്.എല്‍.വിയുടെ നാല്‍പ്പതാം ദൗത്യമായിരുന്നു ഇത്.
നേമം സ്വദേശി ബി .ജയകുമാര്‍ ആയിരുന്നു ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടര്‍. ആലപ്പുഴ സ്വദേശിയായ ആര്‍. ഹട്ടനാണ് ദൗത്യത്തിന്റെ വെഹിക്കിള്‍ ഡയറക്ടര്‍.
ദുരന്ത നിവാരണം, കാലാവസ്ഥ പ്രവചനം എന്നിവയ്ക്കും കാര്‍ട്ടോസാറ്റ്2 ഉപഗ്രഹം പ്രയോജനപ്പെടും.