നിസാര തെറ്റുകള്‍ക്ക് അച്ഛന്റെ ശിക്ഷ, ക്രൂരമായ ലൈംഗിക പീഡനങ്ങള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

ഹരിയാന: ചെറിയ തെറ്റുകള്‍ക്ക് പോലും സ്വന്തം പിതാവ് തനിക്കും തന്റെ ചേച്ചിക്കും നല്‍കിയ ശിക്ഷ ക്രൂരമായ ലൈംഗിക പീഢനങ്ങളാണെന്ന് ഈ പന്ത്രണ്ടുകാരി തിരിച്ചറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ്. നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെക്കുറിച്ചുള്ള കൗണ്‍സിലിംഗിനിടെയാണ്.
ഹരിയാനയിലെ പന്ത്രണ്ടു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

താനും ചേച്ചിയും ചെയുന്ന തെറ്റുകള്‍ക്ക് പിതാവ് ശിക്ഷയായി നല്‍കുന്നത് ക്രൂരമായ ലൈംഗീക പീഡനങ്ങളാണെന്നും, തന്റെ അഞ്ചു വൗയസ്സുമുതല്‍ പിതാവ് ലൈംഗീകമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്നുമാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷമായി ചെറിയ തെറ്റുകള്‍ക്ക് വരെ വളരെ ക്രൂരമായി പീഢിപ്പിക്കാറുള്ള പിതാവിന്റെ പീഢനരീതികളില്‍ പലതും തന്നെ ലൈംഗികമായി ദുരുപയോഗംചെയ്യലാണെന്നു കൗണ്‍സിലിംഗിനിടെ മനസ്സിലാക്കിയ വിദ്യാര്‍ഥിനി തന്റെ അനുഭവം സ്‌കൂളിലെ അധ്യാപകരോടാണ് വെളിപ്പെടുത്തിയത്. ഇത്രയും കാലം താനത് സഹിച്ചത് തെറ്റുകള്‍ക്കുള്ള പിതാവിന്റെ ശിക്ഷ എന്ന നിലയിലാണെന്ന് അവള്‍ പറഞ്ഞു. അമ്മയ്ക്കും ഇക്കാര്യമറിയാമെന്നും ചേച്ചിയെയും അച്ഛന്‍ ഇങ്ങനെ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞു.

എന്നാല്‍, ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. അധ്യാപകരിലാരോ പറഞ്ഞ് വിവരമറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തക പ്രതിഭാ ദീപക് മഹേശ്വരി പെണ്‍കുട്ടിയെ സ്‌കൂളിലെത്തി കാണുകയും പിതാവിനെതിരെ പോലീസില്‍ പരാതി നല്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
അഞ്ചാം വയസ്സ് മുതല്‍ പെണ്‍കുട്ടി പീഡത്തിന് ഇരയാവുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാവുമ്‌ബോഴൊക്കെ അച്ഛന്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതായും പ്രതിഭ മാധ്യമങ്ങളെ അറിയിച്ചു.