മുതിര്‍ന്ന മാധ്യ പ്രവര്‍ത്തകന്‍ കെ ജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി

ചണ്ഡിഗഡ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വസതിയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സിംഗിനെയും മാതാവ് ഗുരുചരണ്‍ കൗറിനെയും അജ്ഞാതര്‍ കൊലപ്പെടുത്തിയതാകാം എന്ന് സംശയിക്കുന്നതായി പൊലീസ് സംശയിക്കുന്നത്.

സിംഗിന്റെ ഫോര്‍ഡ് ഐക്കണ്‍ കാര്‍ കാണാതായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരിശോധനയില്‍ അദ്ദേഹത്തില്‍ കഴുത്തില്‍ മുറിവ് കണ്ടെത്തിയതായി മൊഹാലി ഡെപ്യൂട്ടി സുപ്രണ്ടന്റ് അലം വിജയ് സിംഗ് പറഞ്ഞു.വീട്ടിലെത്തിയ സമീപ വാസി ഇവരെ കാണാത്തതു കൊണ്ട് വിളിച്ച് നോക്കിയപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൈംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ട്രൈബ്യൂണ്‍ എന്നീ പ്രമുഖ മാധ്യമങ്ങളില്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.