കാലിഫോര്‍ണിയ കാട്ടുതീ: കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞു; പതിനഞ്ചോളം ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ചാമ്പലായി

പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ: അനിയന്ത്രിതമായി ആളി പടരുന്ന കാട്ടുതീയില്‍ കാലിഫോര്‍ണിയായില്‍ മരിച്ചവരുടെ എണ്ണം 30കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യന്‍ വംശജരുടെ പതിനഞ്ചോളം വീടുകള്‍ കത്തിചാമ്പലായി.ഇന്‍ഡൊ- അമേരിക്കന്‍ അസ്സോസിയേഷന്‍ നോര്‍ത്ത് ബെ പ്രസിഡന്റ് പൊളമി ഷായാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഫൗണ്ടന്‍ ഗ്രോവിലാണ് കൂടുതല്‍ വീടുകള്‍ അഗ്നിക്കിരയായത്. ഇന്ത്യന്‍ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ട് കൗ്ടികളിലെ 2000 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടുകള്‍ അഗ്നിക്കിരയായവരെ സഹായിക്കുന്നത് ഷെല്ട്ടറുകള്‍ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു.

അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വര്‍ഷത്തെ ദീവാളി ആഘോഷങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.ആയിരക്കണക്കിന് വളണ്ടിയര്‍മാരും, ഫയര്‍ ഫൈറ്റേഴ്‌സും രാപകല്‍ അദ്ധ്വാനിച്ചിട്ടും തീ നിയന്ത്രണാതീതമായിട്ടില്ല. ശ്കതമായി അടിക്കുന്ന കാറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.ഹൈവെ 12 സമീപമുള്ള റസ്റ്റോറന്റുകള്‍ എല്ലാം അടച്ചുപൂട്ടി. നരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.