വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് പിണറായി വിജയന്‍റെ കൈകള്‍ കൊണ്ട് എന്ന വെളിപ്പെടുത്തലുമായി ജനം ടി വി

കണ്ണൂർ : ആര്‍ എസ് എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് പിണറായി വിജയന്‍റെ കൈകള്‍ കൊണ്ട് എന്ന വെളിപ്പെടുത്തലുമായി ജനം ടി വി. വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്താൻ പിണറായി വിജയൻ നേരിട്ട് പങ്കെടുത്തെന്ന ദൃക്സാക്ഷികളുടെ മൊഴികളിലൂടെയാണ് ജനം ടി വി വാര്‍ത്ത‍ നല്‍കിയിയിരിക്കുന്നത്. ഇരുനൂറോളം പേർ ആയുധങ്ങളുമായി ജാഥയായെത്തിയാണ് ആർ.എസ്.എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയത് . കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലൻ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും ദൃക്സാക്ഷിയായ ഉമേശും ബാലകൃഷ്ണനും പറയുന്നു.

പിണറായി കല്ലു വെട്ടുന്ന മഴു ഉപയോഗിച്ചാണ് വെട്ടിയതെന്ന് സംഭവം നേരിട്ട് കണ്ട ഉമേശ് പറഞ്ഞു . അതേ സമയം വിവരമറിഞ്ഞ് ഓടിയെത്തിയപ്പോൾ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതാണ് കണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു . എം . വി രാജുമാസ്റ്ററാണ് ജാഥ നയിച്ചതെന്നും ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു. വാടിക്കൽ രാമകൃഷ്ണന്റെ സഹപ്രവർത്തകരാണ് ഭീതിദമായ ഓർമ്മകൾ ജനം ടിവിയോട് പങ്കുവച്ചത്.