ഫേസ്ബുക്ക് സെക്സ് ചാറ്റിങ് നടത്തി നഗ്നചിത്രം ആവശ്യപ്പെട്ട പുരോഹിതന് യുവതി പണി കൊടുത്തു

ആലപ്പുഴ ചേന്നങ്കരി പള്ളി വികാരി ജേക്കബ് വർഗീസ് ആണ് യുവതിയോട് അശ്ലീലമായി ചാറ്റ് ചെയ്തു പുലിവാല് പിടിച്ചത്. ചാറ്റിലൂടെ ചിത്രങ്ങൾ വേണമെന്ന് ഒരു യുവതിയോട് അച്ചൻ ആവശ്യപ്പെടുന്നതും തുടർന്നുള്ള ചാറ്റുമാണ് സ്ക്രീന്‍ ഷോട്ട് ആയി പുറത്തു വന്നത്. നാരദാ ന്യൂസ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ പുറത്തു വിട്ടിരിക്കുന്നത് . സാധാരണ ചിത്രമല്ല ന്യൂഡ് തന്നെ വേണമെന്ന് യുവതിയോട് അച്ചൻ ആവശ്യപ്പെടുന്നു. ജേക്കബ് വർഗീസിന്റെ പെരുമാറ്റത്തോട് യുവതി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നതും ചാറ്റിന്റെ സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമാണ്. തന്നെ പോലെയുള്ളവരാണ് ക്രിസ്ത്യാനികളുടെ പേര് കളയുന്ന’തെന്ന് യുവതി പ്രതികരിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്നതോടെ അച്ചൻ തന്റെ ഫെയ്സ്ബുക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

ഫാദർ റോണി എന്നും ഫെയ്സ്ബുക്കിൽ പേരുള്ള ആളാണ് ജേക്കബ് വർഗീസ്. ലൈംഗിക അപവാദങ്ങളെ തുടർന്നാണ് ജേക്കബ് വർഗീസിനെ ചേന്നങ്കരി പള്ളിയിലേക്ക് മാറ്റിയത്. സ്ഥിരം ശല്യക്കാരനായ ജേക്കബ് വർഗീസിനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നുവെന്ന് സഭാ വൃത്തങ്ങൾ വെളിപ്പെടുതത്തുന്നു. കോട്ടയെത്തെ കുരിശു പള്ളിയിൽ അനൗദ്യോഗികമായി സന്ദർശനം നടത്തിയിരുന്ന അച്ചൻ പള്ളിയിലെ ശുശ്രൂഷകരായ യുവാക്കളോട് നമ്പർ വാങ്ങുന്നതും അവർക്ക് മൊബെലിലേക്ക് അശ്ലീല ചിത്രങ്ങൾ അയക്കുന്നതും പതിവായിരുന്നു എന്ന് ആരോപണം ഉണ്ട്. തുടർന്ന് കാതോലിക്കാ ബാവ നേരിട്ട് ഇടപെട്ട് ജേക്കബ് വർഗീസിനെ കുരിശ് പള്ളിയിൽ പോവുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു. അതേസമയം വിഷയത്തില്‍ സഭാ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.