സോളാര്‍ റിപ്പോര്‍ട്ട് ഇക്കിളി വാരികകകളെ തോല്‍പ്പിക്കുന്ന വിവരണങ്ങള്‍ നിറഞ്ഞത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രെത്യേക നിയമസഭാ സമ്മേളനം 45 മിനിറ്റുകൊണ്ട് പൂര്‍ത്തിയായി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഓരോ വരികളും രാഷ്ട്രീയ ജീര്‍ണതയുടെ പാരമ്മ്യം വെളിപ്പെടുന്നതരത്തിലുള്ളതാണ്. സരിതയുടെ കത്തില്‍ പറയുന്നതും, തെളിവുകള്‍ ലഭിച്ചതുമായി വെളിപ്പെടുന്ന കാര്യങ്ങള്‍ ഒരു പൊതു സമൂഹത്തിനുമുന്നില്‍ പറയാന്‍ പോലും മടിക്കുന്ന താരത്തിലുള്ളത്.

രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ ഭരണപക്ഷം തിരിച്ചടിക്കുന്നത് കമ്മീഷനെ നിയമിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന വാദവുമായാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും തുടരന്വേഷണത്തിനും നിര്‍ദ്ദശം.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കേസും കാണില്ല. ഉമ്മന്‍ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ എത്തിനില്‍ക്കുന്ന ലൈംഗീക ആരോപണം വരുംദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത