സഞ്ജു സാംസണ്‍ തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാമെന്നു ദിനേശ് കാര്‍ത്തിക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിക്കുള്ള പ്രാധാന്യം വളരെ വി വലുതാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചെങ്കിലും,പ്രായമേറെയായെന്ന് വിമര്‍ശകര്‍ ശബ്ദമുയര്‍ത്തുമ്പോഴും ധോണിയുടെ കഴിവില്‍ ഇപ്പോഴും സെലെക്ടര്‍മാര്‍ക്ക് വിശ്വാസമാണ്. എങ്കിലും ധോണി വിരമിക്കേണ്ട സമയമായെന്ന് മുന്‍താരങ്ങളടക്കം പറഞ്ഞുകഴിഞ്ഞു. ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആര് എന്നത് ഇന്ത്യന്‍ ടീം ഇത് വരെ കണ്ടെത്തിയിട്ടില്ല എന്നതാണോ ധോണിയുടെ വിരമിക്കല്‍ തീരുമാനം വൈകുന്നതെന്ന് സംശയത്തിലാണ് ആരാധകര്‍.

ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണെങ്കിലും എല്ലാ ഫോര്‍മാറ്റിലും മികവി പുലര്‍ത്താന്‍ സാഹക്ക് കഴിഞ്ഞിരുന്നില്ല, സാഹ കഴിഞ്ഞാല്‍ സാഹയേക്കാള്‍ സീനിയറായ ദിനേഷ് കാര്‍ത്തികും പിന്നെ യുവതാരങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തുമാണ് ഉള്ളത്.ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തിക് സഞ്ജു സാംസണും റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് വെളിപ്പെടുത്തുകയാണ്. തന്റെ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച കളി പുറത്തെടുക്കാനുള്ള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു.

കൃത്യസമയത്ത് രവി ശാസ്ത്രി നല്‍കിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാര്‍ത്തിക് വ്യക്തമാക്കി.’ന്യൂസിലന്‍ഡിനെതിരെ പരമ്ബരയില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കാര്‍ത്തിക്. ഇനിയും അവസരം കിട്ടിയാല്‍ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപ്പോഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങള്‍ കരിയറില്‍ ഗുണംചെയ്തിട്ടുണ്ട്. ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ട്’ കാര്‍ത്തിക് പറയുന്നു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം തിരിച്ചുവരവുകള്‍ നടത്തിയ താരവും ഈ തമിഴ്‌നാട്ടുകാരനാകും. ചാമ്ബ്യന്‍സ് ട്രോഫിയില്‍ മനീഷ് പാണ്ഡ്യയ്ക്കു പകരക്കാരനായി കാര്‍ത്തിക് ടീമിലെത്തിയത്.കരീബിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും മനീഷ് പാണ്ഡ്യ തിരിച്ചെത്തിയതോടെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വീണ്ടും ടീമിന് പുറത്തായിരുന്നു.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്‍സ് ഇലവനായി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.മികച്ച പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചുവും.