അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ബി ജെ പി 40 കോടി മുടക്കിയതായി ആരോപണം

ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ സൃഷ്ടിച്ചത് ബിജെപിയാണെന്നും ഇതിനായി പുനെയിലെ ബില്‍ഡറുമായി പാര്‍ട്ടി ഏര്‍പ്പെട്ട 40 കോടി രൂപയുടെ ഇടപാടാണ്‌ നടന്നതെന്നും ആരോപണം. അശ്ലീല വീഡിയോ സൃഷ്ടിച്ചത് ബിജെപിയാണെന്നും ഇനിയും ഇത്തരം 52 സെക്‌സ് വീഡിയോകള്‍ പുറത്തിറങ്ങാനുണ്ടെന്നും പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി വ്യക്തമാക്കി. പുറത്തിറങ്ങാനുള്ള 22 വീഡിയോകളില്‍ ഹാര്‍ദിക് പട്ടേലിന്റേതും ബാക്കിയുള്ളവ പാര്‍ട്ടി നേതാക്കളുടേതാണെന്നും പാര്‍ട്ടി കണ്‍വീനര്‍ ദിനേശ് ബംബാനിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി നേതാവ് ജിത്തു വഘാനിയും ഗുജറാത്ത് മുഖ്യമന്ത്രിയുമാണ് മോര്‍ഫ് ചെയ്ത വീഡിയോകളുടെ പിന്നിലെന്നും ബംബാനിയ ആരോപിച്ചു. അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബിജെപി തിരിച്ചടിച്ചു. ’52 സിഡികള്‍ ഇനിയും വരാനുണ്ടെന്നാണ് പട്ടീദാര്‍ ആന്ദോളന്‍ സമിതി അവകാശപ്പെടുന്നത്. അവരുടെ തന്നെ പ്രവര്‍ത്തകരാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ഇത് അവരുടെ ആഭ്യന്തര കാര്യമാണ്’ അദ്ധേഹം പറഞ്ഞു.