പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേയ്ക്ക്

ബെയ്ജിങ്: പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് ഹരിയാന സ്വദേശ് മാനുഷി ചില്ലാര്‍. അതിന് മാനുഷിയെ അര്‍ഹയാക്കിയ ഉത്തരം ‘അമ്മ’ എന്നതാണ്. ലോകമല്‍സര വേദിയില്‍ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ പതറാതെ നല്‍കിയ ആ ഉത്തരമാണ് സുന്ദരിപ്പട്ടം മാനുഷിയിലേക്ക് എത്തിച്ചത്.

ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന് ആയിരുന്നു വിധികര്‍ത്താക്കളുടെ ചോദ്യം. പതറാതെ, ദൃഢമായ ശബ്ദത്തില്‍ മാനുഷി അതിന് മറുപടി നല്‍കിയത് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ആയിരുന്നു.

‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മയുടെ ജോലിയാണ് ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലിയെന്ന് ഞാന്‍ ഉറപ്പായും പറയും’ – മാനുഷി പറഞ്ഞു. അത് പണം മാത്രമല്ല. സ്‌നേഹവും ബഹുമാനവും കൂടിയാണ്. അതെ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത് അമ്മയാണ്.