മെസിയോടെന്താ സ്വന്തം നാട്ടുകാര്‍ക്ക് ഇത്ര വിരോധം;ജന്മനാട്ടിലുള്ള മെസിയുടെ പ്രതിമ വീണ്ടും തല്ലി തകര്‍ത്തു

ബ്യൂണസ് ഐറിസ്: ബാഴ്‌സയുടെ സൂപ്പര്‍ താരം മെസിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പ്രതിമ അക്രമികള്‍ അടിച്ചുതകര്‍ത്തു.കഴിഞ്ഞ വര്‍ഷം ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് വീണ്ടും ഭാഗികമായി തകര്‍ക്കപ്പെട്ടത്.

ഈ വര്‍ഷം ജനുവരിയിലും സമാനാമായ രീതിയില്‍ പ്രതിമ തകര്‍ത്തിരുന്നു. ഇരു കാലുകളും മുറിച്ചുമാറ്റി നടപ്പാതയില്‍ വിണുകിടക്കുന്ന നിലയിലാണ് പ്രതിമ ഇപ്പോഴുള്ളത്. സംഭവത്തിന് പിന്നിലാരാണെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജന്‍മനാട്ടില്‍ പ്രതിമ സ്ഥാപിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ആദ്യ സംഭവമുണ്ടായത