കാസര്‍ഗോഡ് നടുറോഡില്‍ ഗുണ്ടാസംഘങ്ങളുടെ തെരുവ് യുദ്ധം നിഷ്‌ക്രിയരായി പോലീസ്

കാസര്‍ഗോഡ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരുക്കെറ്റു. ബല്‍ത്തങ്ങാടി കാളിയ ഗ്രാമത്തിലെ ജെറുക്കറ്റിലാണ് അക്രമികള്‍ ഏറ്റുമുട്ടിയത്. തോക്കുകളും വാളുകളുമായി എത്തിയ എട്ടുപേരടങ്ങുന്ന സംഘം ജനക്കൂട്ടം നോക്കിനില്‍ക്കെ അവരുടെ മുന്നില്‍വച്ച് ഏറ്റുമുട്ടുകയായിരുന്നു.

അക്രമത്തിന് സാക്ഷിയാകേണ്ടിവന്ന ടസ്ലീം, ഹാരിസ്, സിയാബ്, ഗെറുകേറ്റില്‍ നിന്നുള്ള ഹമീദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച് രാത്രിയോടെയാണ് ഇവര്‍ പൊതുസ്ഥലത്ത് ആക്രമണം അഴിച്ചുവിട്ടത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് അക്രമികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സംഭവത്തില്‍ സാക്ഷിയായവര്‍ പറയുന്നു.

ക്രിക്കറ്റുകളിയുമായി ബന്ധപ്പെട്ട നിസ്സാര പിണക്കമാണ് ആക്രമണത്തിന് വഴിയൊരുക്കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.