പ്രായം തളര്‍ത്താത്ത പ്രതിഭയൊളിപ്പിച്ച റൊണാള്‍ഡീഞ്ഞോയുടെ ‘വണ്ടര്‍’ ഗോള്‍ വൈറലാകുന്നു

സാവോപോള:ബ്രസീലിയന്‍ മാന്ത്രികത കാലുകളില്‍ ഒളിപ്പിച്ച ഫുടബോള്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. നീട്ടിവളര്‍ത്തിയ മുടിയുമായി അസാധാരണ പന്തടക്കവും ട്രിബ്ലിങ് മികവുമായി കാലത്തിലൂടെ എതിരാളിയെ വെട്ടിച്ച് റൊണാള്‍ഡീഞ്ഞോ പാഞ്ഞു പോകുന്നത് കാണാന്‍ തന്നെയൊരഴകാണ്.എതിറ്റാളികള്‍ പോലും അതിശയിഎച് പോകുന്ന ഗോളടി മികവുമായി ആരാധകരെ അമ്പരപ്പിച്ച റൊണാള്‍ഡീഞ്ഞോ 2002 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ കരിയില കിക്ക് ഒരു ഉദാഹരണം മാത്രം.

ബ്രസീലില്‍ നിന്ന് ചേക്കേറി യൂറോപ്പിലും പിന്നീട് ലോക ഫുട്‌ബോളിലെയും മികച്ച താരമായ റൊണാള്‍ഡിഞ്ഞോ.മുപ്പത്തിയേഴ് വയസായെങ്കിലും പ്രായം തളര്‍ത്താത്ത പ്രതിഭയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന.ഒരു സൗഹൃദ മത്സരത്തില്‍ മുന്‍ ബ്രസീല്‍ താരം നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് ഇപ്പോള്‍ പഴയ കളിയോര്‍മ്മകളിലേക്ക് തിരികെയെത്തിച്ചത്. മൈതാന മധ്യത്ത് നിന്ന് തൊടുത്ത ലോംഗ് റേഞ്ചര്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി വലയെ ചുംമ്പിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച കരിയില കിക്കിനോട് സമാനതകളുണ്ട് ഈ ഗോളിന്.