ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ; പേര് മാറ്റം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ എന്ന് ആരോപണം

എരുമേലി : തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പഴയ പേരായ ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പേര് തിരിച്ചുകൊണ്ടുവരാനാണ് നീക്കം. ഇതുസംബന്ധിച്ച തീരുമാനം നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റിയത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിലെ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്റ പേര് മാറ്റിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ കൂട്ട് പിടിച്ചു നടപ്പിലാക്കുന്നതാണ് ഈ പേര് മാറ്റം എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

കാരണം ലോകത്തെവിടെയുമുള്ള ധര്‍മശാസ്ത ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണ്. എന്നാല്‍ എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ഇതുമാത്രമേയുള്ളു. അതിനാല്‍ തന്നെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല എന്ന നിലപാടിനെ ശക്തിപ്പെടുത്തുകയായിരുന്നു മുന്‍പ് ഇതിന്റെ പേര് മാറ്റിയത്.എന്നാല്‍ പേര് വീണ്ടും പഴയതാക്കുന്നതോടെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്ന വാദത്തില്‍ കൂടുതല്‍ ശക്തമായി വാദിക്കാന്‍ സര്‍ക്കാരിനു കഴിയും എന്നാണ് പറയപ്പെടുന്നത്.