വാഹന രജിസ്ട്രേഷന്‍ കേസ്:സുരേഷ് ഗോപിക്ക് ജാമ്യം

കൊച്ചി:പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിക്ക് ജാമ്യം.ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്ക്ണം,ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തില്‍ ഇടപെടരുത് എന്നീ ഉപാധികളോടെയാണ് കോടതി സുരേഷ് ഗോപിക്ക് ജാമ്യം അനുവദിച്ചത്.

ആഡംബര വാഹനത്തിന് വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരി
ക്കുന്ന കുറ്റം. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ്
ഗോപിയെ ചോദ്യം ചെയ്തത്.

പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഔഡി കാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010-ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക
കരാറിന്റെ അടിസ്ഥാനത്തില്‍ 2014-ല്‍ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.