പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറി കഴുത്തറുത്തു കൊന്നു

മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മ എന്ന സ്ഥലത്തെ സ്‌കൂളിലാണ് സംഭവം. പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയാണ് ക്ലാസിനുള്ളില്‍ അധ്യാപകന്റെ കണ്മുന്നില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.വ്യാഴാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു സംഭവം. സ്‌കൂളില്‍ ക്ലാസ് നടക്കുന്ന സമയം അവിടെയെത്തിയ അക്രമി പിന്നില്‍ നിന്നും പൂജയുടെ കഴുത്തില്‍ വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

വ്യദ്യാര്‍ഥിനി ബഹളം വെച്ച് ഓടിയെങ്കിലും പിന്നാലെ ഓടിയ ഇയാള്‍ കുട്ടിയെ തുടര്‍ന്നും മൂന്നു തവണ വെട്ടുകയായിരുന്നു. കൊലയ്ക്ക് ശേഷം അക്രമി രക്ഷപ്പെട്ടു. അധ്യാപകന്റെ ശബ്ദം കേട്ട് എത്തിയ സമീപവാസികളും സഹപ്രവര്‍ത്തകരും എത്തിയെങ്കിലും പൂജ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.