ആര്‍ക്ക് കുത്തിയാലും വോട്ട് വീഴുന്നത് ബിജെപിക്ക് ; യു പിയില്‍ ബിജെപി തൂത്തുവാരിയതിന്റെ രഹസ്യം പുറത്ത് (വീഡിയോ) ഇങ്ങനെ പോയാല്‍ കേരളവും ബിജെപി ഭരിക്കും

യുപി ഇലക്ഷനില്‍ ഗംഭീര ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ വന്നത് രാജ്യം മുഴുവന്‍ അമ്പരപ്പോടെ കണ്ട ഒന്നാണ്. മോദിയുടെ വിജയം എന്ന പേരില്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയ തിരഞ്ഞെടുപ്പില്‍ റിസള്‍ട്ട് വന്ന ഉടന്‍ ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി എന്നും വീണ്ടും ഇലക്ഷന്‍ നടത്തണം എന്നുമാണ് മായാവതി ആവശ്യപ്പെട്ടത്. എന്നാല്‍ തോറ്റ് പോയതിന്റെ അസൂയ ആയിട്ടെ ലോകം അതിനെ കണ്ടുള്ളൂ.എന്നാല്‍ മായാവതിയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്. ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്താലും വോട്ട് ലഭിക്കുന്നത് ബിജെപിക്ക്. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പി.എ.എം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പി.എ.എം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന് മനസിലായത്. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം.  വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ. അതേസമയം ക്രമക്കേട് നടന്നു എന്ന് മനസിലായതോടെ സംഭവം   മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന അപേക്ഷയുമായി ചീഫ് ഇലക്ട്രല്‍ ഓഫീര്‍ സിങ് രംഗത്തെത്തി. സംഗതി പുറത്തായാല്‍ തങ്ങള്‍ ജയിലിലില്‍ പോകേണ്ടി വരുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഈ മാസം 9നാണ് മധ്യപ്രദേശിലെ ഇലക്ഷന്‍.