എം പി ബലാല്‍സംഗം ചെയ്തെന്നു യുവതി ; ഹണിട്രാപ് എന്ന് എം പി

ഗുജറാത്ത് : എം പി തന്നെ നിരവധി തവണ ബലാല്‍സംഗം ചെയ്തു എന്ന പരാതിയുമായി യുവതി രംഗത്ത്.എന്നാല്‍ സഹായം തേടി സമീപിച്ച യുവതിയും സംഘവും ‘ഹണി ട്രാപ്പി’ല്‍ പെടുത്തിയെന്ന് എംപി. ഗുജറാത്തിലെ വല്‍സാദ്  മണ്ഡലത്തിലെ എം.പിയായ കെ.സി പട്ടേലാണ് വിവാദങ്ങളില്‍ കുടുങ്ങിയത്. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് എം.പി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ എഫ്എ .ആര്‍ രജിസ്റ്റ ര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായില്ലെന്നും യുവതി ആരോപിച്ചു. എന്നാല്‍, സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ ‘ഹണി ട്രാപ്പി’ല്‍ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന്  എം.പിയും പരാതി നല്‍കി. ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി തന്നെ ചതിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എം പിയുടെ പരാതി.
എംപിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.