ബിജെപി മുഖ്യമന്ത്രിക്ക് കേരളത്തില്‍ ഓഫീസ്; ഒന്നാം നിലയിലായിരിക്കും മുറി, സ്വപ്നം മെനഞ്ഞ് നേതൃത്ത്വം

തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട സംസ്ഥാന ബി.ജെ.പി. ആസ്ഥാന മന്ദിരം കെട്ടിടത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്ക് ഓഫീസ്. ബി.ജെ.പിക്ക് കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമായിട്ടാണ് ഓഫീസ്.

ഏഴുനിലകളായിരിക്കും കെട്ടിടം പണികഴിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസും ഒന്നാം നിലയിലായിരിക്കും. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയാണെന്ന് അമിത് ഷാ ചടങ്ങിനിടെ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കായി മുറിയൊരുക്കിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അവസരത്തിനൊത്ത് കേരളത്തിലെ ബി.ജെ.പി. നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമിത്ഷാ ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിലാണ്. ഒക്ടോബറിലെത്തുന്ന അമിത്ഷാ അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിപ്പിക്കരുത് എന്നു പറഞ്ഞാണ് മടങ്ഹിയത്.പിന്നീട് മൂന്നുമാസത്തിലൊരിക്കല്‍ സന്ദര്‍ശനമുണ്ടാകും.