വിചിത്ര വിധി: കോടതി തെളിവായി സ്വീകരിച്ചത്‌ ക്രയോണ്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍, ചിത്രം പീഢനത്തിനിരയായ കുട്ടി വരച്ചത്‌

കുട്ടി വരച്ച ക്രയോണ്‍ ചിത്രങ്ങള്‍ തെളിവായി സ്വീകരിച്ച് പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു . ഡല്‍ഹി കോടതിയാണ് ക്രയോണ്‍ ചിത്രങ്ങള്‍ കൂടി തെളിവായെടുത്ത് അമ്മാവന് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്.

അമ്മ മരിച്ചതിനു ശേഷം അച്ഛന്‍ ഉപേക്ഷിച്ച കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു പ്രതിയായ അമ്മാവന്‍. തുര്‍ന്ന് എട്ടാം വയസ്സുമുതല്‍ കുട്ടിയെ അമ്മാവന്‍ ലൈംഗിമായി ഉപദ്രവിക്കുകയാണെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടി വരച്ച ചിത്രം കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും വരച്ചു കാട്ടുന്നതായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

മങ്ങിയ നിറങ്ങള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ചിത്രം വരച്ചത്. അനാഥമായ വീടും ബലൂണ്‍ കയ്യിലേന്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയേയും ചിത്രത്തില്‍ കാണാം. അഴിച്ചുവെച്ച ഉടുപ്പും ചിത്രത്തില്‍ ഉണ്ട്. ഇതെല്ലാം കുട്ടിയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് ജഡ്ജി വിനോദ് യാദവ് പറഞ്ഞു.

കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനു ശേഷം ഡല്‍ഹിയിലേക്ക് ബന്ധുവായ സ്ത്രീയാണ് കുഞ്ഞിനെ എത്തിച്ചത്. അയല്‍ വീടുകളില്‍ ജോലി ചെയ്യാനും ഇവര്‍ കുഞ്ഞിനെ അയക്കുമായിരുന്നു. അമ്മാവന്‍ കുഞ്ഞിനെ വീട്ടില്‍വച്ച് ലൈംഗികമായി ഉപദ്രവിയ്ക്കുയും ചെയ്തിരുന്നു. 2016 ജൂണ്‍ നാലിനാണ് വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.