ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

ദിലീപിനെ ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ അഞ്ച് മണി വരെയാണ് പോലീസ് കസ്റ്റഡിയില്‍ വെയ്ക്കാനാകുക. പോലീസിനെതിരെ പരാതികളില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. കസ്ഡി ആപ്ലിക്കേഷന്‍ ആണ് കോടതി നല്‍കിയിരിക്കുന്നത്. പോലീസ് മാപ്പുസാക്ഷിയെ തേടുകയാണെന്ന് അഡ്വക്കറ്റ് രാംകുമാര്‍ പ്രതികരിച്ചു.

ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് പരിഗണിക്കും. മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജ്യാമം നീട്ടിയത് ഇപ്പോള്‍ മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരം ഉപയോഗിച്ച്. ദിലീപിനെ ആലുവ പോലീസ് ക്ലബിലേയ്ക്ക് കൊണ്ടു പോയി.

പ്രോസിക്ക്യൂഷന്‍  തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത്. എല്ലാ തെളിവുകളും ഉണ്ടെന്നും അടുത്ത ദിവസം അത് ഹാജരാക്കുമെന്നും സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍.