ശാസ്ത്ര ലോകം ഭയപ്പെട്ടത് തന്നെ സംഭവിച്ചു; ഇനി സംഭവിക്കാന്‍ പോകുന്നതെന്ത് ?…

അതെ ശാസത്രലോകം ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. 5800 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പവും 300 കോടി ടണ്‍ തൂക്കവുമുള്ള ഭീമന്‍ മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. എറണാകുളം ജില്ലയേക്കാള്‍ രണ്ടുമടങ്ങ് വലിപ്പമുള്ള മല കടലിലേക്കിറങ്ങിയാല്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചാണ് എല്ലാവരും ഭയപ്പെടുന്നത്.

പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ലാന്‍സര്‍ സി ഐസ് ഷീറ്റില്‍ നിന്നും അടര്‍ന്നു മാറിയിരിക്കുന്ന ഈ മഞ്ഞ് മല നാളിതു വരെ ലോകത്ത് തിട്ടപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലുതില്‍ ഒന്നാണെന്നതാണ് പ്രത്യേകത. അതു കൊണ്ട് തന്നെയാണ് ആശങ്ക ഇത്രമേല്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നതും. മഞ്ഞു മല അടര്‍ന്നുമാറുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും ഇത് കടലിലേയ്ക്കിറങ്ങി വെള്ളപ്പൊക്കമുള്‍പ്പെടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ മഞ്ഞ് മല വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ആഗോളതാപനമാണ്. ഇങ്ങനെ മല വേര്‍പെടുന്ന പ്രക്രിയയെ കാല്‍വിങ് എന്നാണ് പറയുക.

നിലവില്‍ ഈ മല അന്റാര്‍ട്ടിക്ക് സമുദ്രത്തേിലേയ്ക്ക് പ്രവേശിച്ചു തുടങ്ങിയതായാണ് വിവരം. എ 58 എന്നറിയപ്പെടുന്ന ഈ മഞ്ഞു മല ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 10 മഞ്ഞ് മലകളില്‍ ഒന്നാണ്. ജൂലൈ 10-12 കാലയളവിലാണ് ഈ വേര്‍പെടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാറ്റലൈറ്റുകല്‍ ഉപയോഗിച്ചാണ് നിലവില്‍ മഞ്ഞുമലയുടെ നീക്കം നിരീക്ഷിക്കുന്നത്.