ഇത്തവണ ഓണത്തിന് അരി ആന്ധ്രയില്‍ നിന്ന് ; ഇറക്കുമതി ചെയ്യുന്നത് 7000ടണ്‍

ഓണത്തിന് കേരളത്തിലേയ്ക്ക് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതിചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി ഉടന്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ആന്ധ്രയിലെ മില്ലുടകളില്‍ നിന്ന് ഇടനിലക്കാര്‍ വഴിയാണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്. മില്ലുടമകളും ഇടനിലക്കാരും ചേര്‍ന്ന് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നതും പതവായിരുന്നു. സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള കാരണം ഈ ഒത്തുകളിയായിരുന്നു.