എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി; തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്

 

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ. എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്.

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജൂലൈ 22നാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

എം.എല്‍.എ. ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി്. എം.എല്‍.എ. ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി, എന്നിങ്ങനെയാണ് പരാതി.

പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ വിന്‍സെന്റിനെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. എന്നാല്‍ വിന്‍സെന്റിന് വേണ്ടി കെ.പി.സി.സിയില്‍ മുതിര്‍ന്ന നേതാക്കള്‍ ശബ്ദമുയര്‍ത്തിയതോടെ പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു.