രുചി വൈവിധ്യങ്ങളുമായി രാജാസ് പുട്ടു കട ; മലയാളിയുടെ മാവേലി രാജാസാഹിബില്‍ നിന്നും പുതിയ സംരഭം

ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം എന്ന പരിപാടിയിലൂടെ മഹാബലിക്ക് ജീവന്‍ പകര്‍ന്ന് മലയാളിയ്ക്ക് സുപരിചിതനായ രാജാസാബിബ് പുട്ടുകച്ചവടത്തിന് തുടക്കം കുറിച്ചു. അത് പക്ഷെ ഷാര്‍യില്‍ ആണെന്നുമാത്രം. പ്രവാസി മലയാളികള്‍ക്കായാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് രാജാസാഹിബ് പറഞ്ഞു.

100ല്‍ പരം പുട്ടുകളുടെ ഒരു വിലിയ നിര തന്നെയാണ് രാജാസ് പുട്ടുകടയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ തനത് സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കും രുചി പകരും രാജാസ് പുട്ടുകട. മുള, ചിരട്ട തുടങ്ങിയവയിലൂടെ തനതായ പുട്ടു രുചിക്കൂട്ടൊരുക്കുക. മിതമായ നിരക്കില്‍ ആവോളം രുചി ആസ്വദിക്കാന്‍ അവസരം ഒരുക്കുക എന്നിവയാണ് രാജാസ് പുട്ട് നല്‍കുന്ന വാഗ്ദാനം.

സിനിമ സീരിയല്‍ മിമിക്രി രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ രാജാസാഹിബ് പ്രമോദ് പുത്തന്‍ പുരയ്ക്കല്‍ എന്ന തന്റെ സുഹൃത്തിനൊപ്പമാണ് പുതിയ സംരംഭത്തിനും കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഷാര്‍ജയിലെ റോളയില്‍ റോളാ പാര്‍ക്കിനടുത്താണ് രാജാസ് പുട്ടുക.