കെ. കെ. ശൈലജക്കെതിരെ സഭയില്‍ വന്‍ പ്രതിക്ഷേധം, പുറത്ത് കരിങ്കൊടി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യവുമായി നിയമസഭയില്‍ പ്രതിക്ഷേധവുമായി പ്രതിപക്ഷം. സ്പീക്കര്‍ എത്തിയത് മുതല്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷം, ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്ന് എഴുതിയ വലിയ ബാനറുമായി സഭയുടെ നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളി തുടരുകയാണ്. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയിലാണ് പ്രതിഷേധം അരങ്ങേറുന്നത്.

അതേസമയം രാവിലെ നിയമസഭയിലേക്കെത്തുന്ന വഴിയില്‍, മസ്‌കറ്റ് ഹോട്ടലിന്റെ മുന്നില്‍വച്ച് ആരോഗ്യ മന്ത്രി കെ.കെശൈലജയ്‌ക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി മൂന്ന് നിയമസഭയില് എം.എല്‍.എ മാര്‍ സത്യാഗ്രഹത്തിലാണ്.
മന്ത്രിക്കെതിരായ സമരം സഭയ്ക്ക് വെളിയിലേക്ക് വ്യാപിപ്പിക്കാനും, ശക്തമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കും. അതിനിടെ ബാലാവകാശ കമ്മീഷന്‍ നിയമനം സംബന്ധിച്ച് മന്ത്രി കെ.കെ ശൈലജക്കെതിരായ സിംഗിള്‍ ബെഞ്ച് പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.