ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി

തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികളെ അതേവീട്ടില്‍ത്തന്നെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. രോഗബാധിതരായ ദമ്പതികള്‍ക്ക് ആഹാരം ലഭ്യമാക്കാനും കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.

വീട്ടില്‍നിന്ന് ഇറക്കിവിട്ട നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായി പ്പോയെന്നും അദ്ദേഹം പറഞ്ഞു. ജപ്തിയുടെ ഭാഗമായി വീട് ലേലത്തില്‍ വെച്ചപ്പോള്‍ അനില്‍കുമാര്‍ എന്ന വ്യക്തിയാണ് ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് മൂന്നു മാസത്തേക്ക് വീട് വിട്ടുകൊടുക്കാന്‍ അനില്‍കുമാര്‍ സമ്മതിച്ചിട്ടുണ്ട്.