വറുതിയില്‍ ഓണം: ഓണാഘോഷത്തിനിടെ ബാങ്കുകളുടെ ഇരുട്ടടി, ശമ്പളവും ബോണസും കിട്ടാതെ ആയിരങ്ങള്‍..

കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പറായറ്. എന്നാല്‍ ഈ ഓണക്കാലത്ത് പലരും പട്ടിണിയിലാകും. പല സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ശമ്പളം ഇതു വരെ കിട്ടിയിട്ടില്ല. കാരണമാകട്ടെ ബാങ്കുകളും. ഈ മാസം 11 ദിവസമാണ് ബാങ്ക് അവധി അക്കൂട്ടത്തില്‍ മാസാവസാനം നെറ്റ് ബാങ്കിങ് വഴി ശമ്പളത്തെ കാത്തിരുന്നവരാണ് വെട്ടിലായത്.

സ്ഥാപനങ്ങള്‍ ശമ്പളം നല്‍കിയെങ്കിലും അത് ഇപ്പോഴും ജീവനക്കാരന്റെ കൈകളില്‍ എത്തിയില്ല. നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ വന്ന തകരാണാണ് ഓണം ആഘോഷിക്കാനിരുന്നവരെ പ്രതിസന്ധിയിലാക്കിയത്. എസ്.ബി.ഐ, വിജയ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരത്തില്‍ പ്രധാനമായും ഉപഭോക്താക്കളെ വലച്ചിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച് ബാങ്കുകളില്‍ വിളിച്ച് അന്വേഷഷിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കാനാകാതെ ദാര്‍ഷ്ട്യം കലര്‍ന്ന രീതിയിലലാണ് മറുപടിയെന്ന് ഇടപാടുകാര്‍ പറയുന്നു. മലയാളിയെ സംബന്ധിച്ചിടത്തോളം ഓണക്കോടിയും ഓണ സദ്യയുമായി കൊണ്ടാടപ്പെടുന്ന വലിയ ആഘോഷമാണ് ബാങ്കുകളുടെ നിരുത്തരവാദപരമായ ഇടപാടുകള്‍ കൊണ്ട് തകര്‍ന്നിരിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം കേരളം ഇത്രമേല്‍ വലിയ ആഘോഷത്തെ വരവേറ്റിരുന്നില്ല. അതു കൊണ്ട് തന്നെ സെര്‍വര്‍ സംവിധാനങ്ങള്‍ ഇത്രമേല്‍ തകരാറിലായിരുന്നുമില്ല. ഇപ്പോള്‍ അന്യനാട്ടില്‍ നിന്നു പോലും ശമ്പളത്തോടൊപ്പം വീടുകളിലെത്തി ഓണമാഘോഷിക്കാന്‍ ഒരുങ്ങിയവര്‍ക്കാണ് ഈ ഗതി വന്നിരിക്കുന്നത്.

ഇനി ഇടപാടുകാര്‍ക്ക് ഒന്നാം ഓണത്തിന്റേയും തിരവോണത്തിന്റേയും അവധി കഴിഞ്ഞേ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ബന്ധപ്പെടാനാകു. അന്നും മാറ്റം വന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസത്തെ ശ്രീനാരായണ ഗുരു ജയന്തിയുടെ ലീവ് കൂടി കഴിഞ്ഞാലെ ഇടപാടുകളെക്കുറിച്ച് ചിന്തിക്കാനാകു.