കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം-ഗംഗേശാനന്ദ, ലിംഗം ഛേദിച്ച സംഭവത്തില്‍ ഐജി സന്ധ്യയും ഇടപെട്ടു
തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എ.ഡി.ജി.പി ബി.സന്ധ്യയാണെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ല.
പോലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നുവെന്ന് ഗംഗേശാന്ദ വെലിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ല. ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യത്തിന് കണ്ണമ്മൂലയില്‍ വന്നകാലം മുതല്‍ സന്ധ്യ തന്നെ ശത്രുവായാണ് കാണുന്നത്. സംഭവത്തെ തുടര്‍ന്ന് തനിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെങ്കിലും രാഷ്ട്രീയത്തിലുള്‍പ്പെടെ സ്വാധീനമുള്ളതിനാല്‍ ഇത്രയും കാലം നടപടിയെടുത്തിട്ടില്ല.
കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട എല്ലാവര്‍ക്കുമെതിരെ നാലും അഞ്ചും കേസാണുള്ളതെന്നും ശത്രുത ബി.സന്ധ്യയുടെ സ്വഭാവമാണെന്നും ഗംഗേശാനന്ദ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുള്ളൂ. ബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കണ്ടില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേര്‍ന്നാണെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തി.
മനോജ് മുരളിയുടെ ബന്ധുവായ എസ്.ഐയുടെ കൂടി സഹായത്തോടെയാണിത് നടന്നിരിക്കുന്നത്. അവര്‍ക്ക് ധൈര്യം കിട്ടിയത് സന്ധ്യയുടെ സഹായമുള്ളതിനാലാണെന്നും ഈ സംഭവത്തിലെ ഒരു ആരോപണവും പോലീസിന് തെളിയിക്കാനായിട്ടില്ലെന്നും ഗംഗേശാനന്ദ പറയുന്നു.
മനസിലുണ്ടായിരുന്ന തിരക്കഥ സന്ധ്യയെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ വഴി അവര്‍ ഇതുചെയ്യിക്കുകയായിരുന്നു. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കുട്ടി മൊഴി എഴുതിക്കൊടുത്തതാണ് പോക്‌സോ പ്രകാരം കേസെടുക്കാനുള്ള കാരണം. പോലീസുകാരെഴുതിയത് കുട്ടി ഒപ്പിടുകമാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് തനിക്ക് മനസിലായതെന്നും ഗംഗേശാനന്ദ പറയുന്നു.
95 വരെ സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തനിക്ക് കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ടെന്നും പെണ്‍കുട്ടിയ്ക്ക് അവാര്‍ഡ് കൊടുക്കണമെന്നാണ് ചില മന്ത്രിമാര്‍ പറഞ്ഞത്.
കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് ഇവര്‍ പറയുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ എത്രപേര്‍ക്കിത് കാണുമെന്നും ഗംഗേശാനന്ദ ചോദിക്കുന്നു.