വൈറലായി മലയാളി വീട്ടമ്മയുടെ അശ്ലീല വീഡിയോ ; എന്നാല്‍ കുടുങ്ങിയത് ഇരട്ടസഹോദരി

കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ് ആപ്പില്‍ വൈറല്‍ ആയിരുന്നു ഒരു മലയാളി വീട്ടമ്മയുടെ വീഡിയോ. തുടര്‍ന്ന്‍ വീട്ടമ്മയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ യുവാവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രാജാക്കാട് വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അടിമാലി പോലീസായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ പിടികൂടിയത്. എന്നാല്‍ സംഭവത്തില്‍ പോലീസിന് ഒരു പരാതി കൂടി ലഭിച്ചു. വീഡിയോയില്‍ ഉള്ള വീട്ടമ്മയുടെ ഇരട്ടസഹോദരിയാണ് വീഡിയോ നിരോധിക്കണം എന്ന പേരില്‍ പോലീസിന് പരാതി നല്‍കിയത്. വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരപരാധിയായിട്ടും തനിക്ക് നേരിടേണ്ടി വരുന്ന അപമാനം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. തന്റെ സഹോദരിയുടെ വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ലിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നാട്ടില്‍ അറിഞ്ഞതോടെ ലിനു തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് ബന്ധുക്കളുടെ സഹായത്തോടെ ലിനുവിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ വീട്ടമ്മ അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ലിനുവുമായി പരിചയത്തിലാവുന്നത്.

വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ വീട്ടമ്മയെ വശത്താക്കുകയായിരുന്നു. വീട്ടമ്മയെ വളരെ നാളായി അറിയാമെന്നും പല സ്ഥലത്തും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. നെടുങ്കണ്ടത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ലിനു. അതേസമയം ലൈവ് ഓണ്‍ലൈന്‍ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ഒരു സൈറ്റില്‍ നിന്നാണ് വീഡിയോ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തിയത് എന്ന് വ്യക്തമാണ്. ഇത്തരത്തില്‍ ലൈവ് വീഡിയോകള്‍ കാനിക്കുന്നവര്‍ക്ക് ആ സൈറ്റില്‍ നിന്നും സാമ്പത്തികം ലഭിക്കുകയും ചെയ്യും ഇതാണ് യുവാവ് മുതലാക്കിയത്. ഇക്കാര്യങ്ങള്‍ വീട്ടമ്മയ്ക്ക് അറിയില്ലായിരുന്നു എന്ന് വേണം കരുതാന്‍.സ്ക്രീന്‍ റിക്കോര്ഡ് ചെയ്ത തരത്തിലാണ് വീഡിയോകള്‍ പ്രചരിച്ചത്.