ചാണ്ടിയെക്കുടുക്കാന്‍: ഗതാഗത മന്ത്രിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത, അഴിമതി ആരോപണത്തില്‍ മുങ്ങുന്നു

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. വിജിലന്‍സിന് നിയമോപദേശം ലഭിച്ചാലുടന്‍ ക്വിക്ക് വേരിഫിക്കേഷനിലേക്ക് കടക്കുമെന്നാണ് വിവരം.

ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രേശഖരന്‍ അറിയിച്ചു. മന്ത്രി എന്നുള്ളത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടി . മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കളക്ടറോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് അറിയുന്നതിനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകാന്‍ സമയമെടുത്തേക്കും. എന്നാല്‍ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ ലഭിക്കും. ഇത് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയും ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചതായുള്ള ആരോപണവും അന്വേഷണത്തില്‍ ഉള്‍പ്പെടും. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ മറ്റൊരു ആരോപണം.