മലബാര്‍ സിമന്റ്‌സ് അഴിമതി: കരാറുകാരന്‍ വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇദ്ദേഹത്തിന്റെ 23 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004-2008 കാലയളിവില്‍ സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയത്.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടപടി. മലബാര്‍ സിമന്റ്‌സില്‍ എറ്റവും അഴിമതി നടന്ന കാലഘട്ടമാണ് 2004-2008. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്താണ് ഇപ്പോള്‍ കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നത്