ഷാര്‍ജയില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി.ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കാണ് മോചനം. ക്രിമിനല്‍ കേസില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാനാവില്ല. ജയില്‍ മോചിതരാകുന്നവര്‍ക്ക് തുടര്‍ന്നും ഷാര്‍ജയില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കും. തടവില്‍ കഴിയുന്നവരെ നാട്ടിലേക്കു അയക്കാമോ എന്നായിരുന്നു ആവശ്യപ്പെട്ടതെന്നും എന്നാല്‍ അവിടെ തന്നെ ജോലി ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നു ഭരണാധികാരി ഉറപ്പു നല്‍കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആയിരുന്നു ഷാര്ജാ ഭരണാധികാരി ഇത് സംബന്ധിച്ച് മുഖ്യ മന്ത്രിക്കു ഉറപ്പു നല്‍കിയത്. കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്. ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെയുള്ള കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പുനല്‍കി. പ്രവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതും നികുതികളില്‍ ഇളവുനല്‍കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെയാണ് ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കുമെന്ന പ്രഖ്യാപനം വന്നത്.

രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദവും ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി. സര്‍വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗര്‍ണറാണ് ഷാര്‍ജ ഭരണാധികാരിക്ക് ഡി-ലിറ്റ് സമ്മാനിച്ചത്.വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ബിരുദ ദാന ചടങ്ങ് രാജ് ഭവനില്‍ സംഘടിപ്പിച്ചത്. കാലിക്കറ്റ് വൈസ് ചാന്‍സിലര്‍, പ്രോ വിസിയടക്കമുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങല്‍ സംബന്ധിച്ചു.