വിജയം കൈപ്പിടിയില്‍ ഒതുക്കി ഇന്ത്യ ; പരമ്പരയും ഇന്ത്യക്ക്
കാൺപൂർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓവറില്‍ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ വിജയം. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 7 വിക്കറ്റിന് 331 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 15 റണ്‍സ് അടിച്ചെടുക്കാന്‍ കിവീസ് ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായി . നേരത്തെ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.
അതുകൊണ്ട് തന്നെ ഇന്നത്തെ കളി ഒരു ഫൈനല്‍ മാച്ചിനു തുല്യമായിരുന്നു. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ പുണെയില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആറു വിക്കറ്റിന് തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലിയും രോഹിതുമടങ്ങിയ കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലാവുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് അടിച്ചുകൂട്ടി. നേരത്ത ഓപ്പണ്‍ ശിഖര്‍ ധവാനെ (14) ഇന്ത്യക്ക് നഷ്ടമായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 230 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.