ഹെല്‍മെറ്റ് വേട്ടക്ക് നിന്ന പോലീസുകാരന്‍ ബൈക്ക് യാത്രികന്റെ തല ലാത്തിക്കടിച്ച് പൊട്ടിച്ചു; ഞെട്ടിക്കുന്ന വീഡിയോ കാണാം

ചെന്നൈ:ഹെല്‍മറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചുവന്നയാളെ ലാത്തിക്ക് അടിച്ച് തലപൊട്ടിക്കുന്ന പോലീസുകാരന്റെ ക്രൂരതയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ചര്‍ച്ചാവിഷയം. തലപൊട്ടി രക്തം ഒലിക്കുന്ന നിലയില്‍ യുവാവിനെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 23നാണ് സംഭവം.

സബ് ഇന്‍സ്പെക്ടര്‍ മരിയ അക്രോസ് ആണ് യാത്രക്കാരനെ അടിച്ചത്. ഇയാളെ സസ്പെന്റ് ചെയ്തെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. കന്യാകുമാരി ജില്ലയിലാണ് സംഭവം. രാജേഷ് എന്ന യുവാവിനാണ് അടിയേറ്റത്. ഈ ദൃശ്യങ്ങളെല്ലാം ട്രാഫിക് സുരക്ഷയ്ക്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റോഡരുകില്‍ നിന്ന് ഒരാളും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഹെല്‍മറ്റ് വേട്ടയ്ക്കായി നിന്ന പോലീസ് സംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍ നിര്‍ത്താതെ പോയ ബൈക്കിലെ യാത്രക്കാരനെ വടികൊണ്ട് ആഞ്ഞടിച്ചത്. തലയ്ക്കടിയേറ്റുവെങ്കിലും ബൈക്ക് മറിയാതെ ബാലന്‍സ് പിടിച്ച് കുറച്ചുദൂരം കൂടി ഇയാള്‍ മുന്നോട്ടുപോയി. പിന്‍സീറ്റിലും യാത്രക്കാരനുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് പരിക്കേറ്റിട്ടില്ല.