വിദേശ മോഡലിന്റെ ഫോണില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള അശ്ലീല ദൃശ്യങ്ങള്‍ ; ഹണിട്രാപ് എന്ന് സംശയം

മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ അകപ്പെട്ടതായി സംശയം. മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത ഉക്രയിന്‍ മോഡലിന്റെ ഫോണ്‍ പരിശോധിച്ച സമയമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ പുറത്തായത്. ഇതിനെ തുടര്‍ന്ന് അവര്‍ ഹണി ട്രാപ്പിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇന്റലിജന്‍സ് ബ്യൂറോയിക്ക് വിവരം കൈമാറി. യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന്റെ പേരിലാണ് ഉക്രയിന്‍ മോഡല്‍ ഡാരിയ മോള്‍ച്ചയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമൊത്തുള്ള ഡയരിയയുടെ അശ്ലീല ചിത്രങ്ങള്‍ അവരുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ലഭിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.

രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോര്‍ത്താനായി ഉക്രൈന്‍ മോഡല്‍ ശ്രമിച്ചിട്ടുണ്ടാകും എന്നാണ് പോലീസ് അനുമാനിക്കുന്നത്. മോള്‍ച്ചയുടെ മൊഴി പ്രകാരം ഗൊരഖ്പൂര്‍ സ്വദശിയായ സുഹൃത്ത് അനൂജ് പൊഡാര്‍, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇംഷാം കാഷീഫ് എന്നീ വ്യവസാസികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്.