മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും ഇവിടെ ജീവിക്കണം എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ ; താന്‍ ഒരു സംഘിയാണ് എന്നും വെളിപ്പെടുത്തല്‍

മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്ന് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താനാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ രാഷ്ട്രീയ സ്വത്വം ഉറക്കെ പ്രഖ്യാപിച്ചത്. പോസ്റ്റിനു കമന്റ് ഇട്ടവര്‍ക്ക് തികച്ചും മോശമായ ഭാഷയിലാണ് അമല്‍ മറുപടി നല്‍കിയത്. പോസ്റ്റിനു കമന്റ് ഇട്ട മുസ്ലീം നാമങ്ങള്‍ ഉള്ളവര്‍ക്ക് ജിഹാദി എന്നുവിളിച്ചാണ് അമല്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നതുതന്നെ. ഏതാനും ചില കമന്റുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് അനുഭാവികള്‍ പോസ്റ്റിനു കീഴെ പൊങ്കാല ഇടുവാന്‍ തുടങ്ങിയതും ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പകല്‍ കോണ്‍ഗ്രസും രാത്രി സംഘപരിവാറുകാരനുമാകുന്ന ചില ആളുകളേക്കുറിച്ച് ഏകെ ആന്റണി പറഞ്ഞിട്ടുണ്ടെന്ന് ചിലര്‍ ഓര്‍മിപ്പിക്കുന്നു. ഇനി ഉണ്ണിത്താന്‍ കൂടി ബിജെപിയിലേക്ക് പോയാല്‍ മതി എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്റെ അച്ഛനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കളുടെ അടിമയാണെന്നും അമല്‍ പറഞ്ഞു. എന്റെ വോട്ടു ബിജെപിക്ക് അച്ഛന്റെ വോട്ട് കൊണ്ഗ്രസിനു എന്നാണു അമല്‍ പോസ്റ്റ് ഇട്ടിരുന്നത്.അതേസമയം തന്റെ പ്രൊഫൈല്‍ ആരോ ഹാക്ക് ചെയ്തതാണ് എന്നാണു അമല്‍ ഇപ്പോള്‍ പറയുന്നത്. കര്‍ണാടകയില്‍ വോട്ട് അവകാശം പോലും ഇല്ലാത്ത താന്‍ എങ്ങനെയാണു ബിജെപിക്ക് വോട്ട് ചെയ്യുന്നത്തെ എന്നാണു അമല്‍ ചോദിക്കുന്നത്.