നവജാത ശിശുവിനെ അമ്മ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു

25 വയസുകാരിയായ ജാപ്പനീസ് യുവതിയാണ് തന്‍റെ കുഞ്ഞിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചത്. മൃതദേഹം കവറിവല്‍ പൊതിഞ്ഞ് സ്യൂട്ട്‌കേസിലാക്കിയാണ് ലോക്കറില്‍ സൂക്ഷിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഫേയിലെ ഉദ്യോഗസ്ഥന്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കാണുന്നത്. ടോക്കിയോയിലെ കാബൂകിച്ചോ റെഡ് ലൈറ്റ് ജില്ലയിലെ ഒരു കഫേയിലുള്ള സ്വകാര്യ മുറിയില്‍ വെച്ചാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സംഭവം പുറത്തറിഞ്ഞാലോ എന്ന് ഭയപ്പെട്ട ഇവര്‍ തൂണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‍ മൃതദേഹം സൂക്ഷിക്കാനായി ഇവര്‍ ലോക്കര്‍ തുടര്‍ച്ചയായി വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് കഫേ ജീവനക്കാര്‍ വ്യക്തമാക്കി. കഫേ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ അമ്മ മാവോ ടൊകാവോയെ പോലീസ് കസ്റ്റഡിയിലെടുത്തു.