ഹിന്ദു പാക്കിസ്ഥാന്‍’ വിവാദം ; ‘തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല; ശശി തരൂരിന് പിന്തുണയുമായി വി.ടി. ബല്‍റാം

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്നു പറഞ്ഞ ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി വി.ടി. ബല്‍റാം എം എല്‍ എ. ശശീ തരൂറിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് ബല്‍റാം പറയുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ താനും ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വി.ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം. പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഡോ. ശശി തരൂരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആര്‍എസ്എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നുവെന്നും ബല്‍റാം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘ് പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്തിനാണ് എഴുത്തുകാരനും പാര്‍ലമെന്റേറിയനുമായ ഡോ. ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ല. മത, ജാതി, ഭാഷ, വര്‍ഗ, വര്‍ണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്.

എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കല്‍പ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളില്‍ മറ്റ് ന്യൂനപക്ഷ മതസ്ഥര്‍ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങള്‍ക്ക് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ തൊട്ടയല്‍പ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത് എന്നതിന്റെ പാഠം.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തി മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട് കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നു.