ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞു തിരിച്ചു വന്ന വികലാംഗനായ ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമണം ; വെപ്പുകാല്‍ അടിച്ചു ഒടിച്ചു

ചെങ്ങന്നൂരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞു വന്ന വികലാംഗനായ ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമണം. ബിജെപി ചിറയിന്‍കീഴ് മണ്ംലം സെക്രട്ടറി അനൂപ് കടയ്ക്കാവൂരിനു നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞ് രാത്രി 11 മണിയോട് കൂടി ആറ്റിങ്ങല്‍ എത്തി വീട്ടിലേയ്ക്ക് പോകും വഴി വിളയില്‍മൂല പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്.

രാഷ്ട്രീയ കക്ഷികളുടെ ഒത്താശയുള്ള കഞ്ചാവ് ലോബിയാണ് ആക്രമണം നടത്തിയത് എന്ന് അനൂപ് പറയുന്നു. കഴുത്തിനെ ലാക്കാക്കി വെട്ടിയ വെട്ട് ഒഴിഞ്ഞതിനാല്‍ മേല്‍ചുണ്ടില്‍ കൊണ്ട് അകത്തും പുറത്തുമായി 17 തുന്നല്‍ ഇടേണ്ടി വരികയും ഒരുപല്ല് നഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല വികലാംഗനായ എന്റെ പൊയ്ക്കാലും അടിച്ചു തകര്‍ത്തു.

കീഴാറ്റിങ്ങല്‍ മാമ്മൂട് ,വിളയില്‍ മൂല,തിനവിള മേഖലകളില്‍ 16നും 18 നും ഇടയില്‍ പ്രായമുള്ള ഒരു വലിയ സംഖ്യയോളം യുവാക്കള്‍ കഞ്ചാവിന്റെ ഉപയോഗം മൂലം അക്രമികളായി മാറുന്നത് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പരാതിപ്പെട്ടിട്ടുണ്ട്. പോലീസ് ഇവരെ പിടികൂടിയാല്‍ വിളയില്‍മൂല, മാമ്മൂട് മേഖലയിലെ ലോക്കല്‍ രാഷ്ട്രീയ നേതാക്കന്‍മാരുടെ ഇടപെടല്‍ മൂലം ശക്തമായ യാതൊരു നടപടിയും ഉണ്ടാകാറില്ല. താനിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് എന്നും അനൂപ് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.