കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സംഘത്തെ തടഞ്ഞു

കുട്ടികളെ തട്ടിക്കൊണ്ടുപാകാനെത്തിയവരെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളേത്തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആഫ്രിക്കക്കാരെ നാട്ടുകാര്‍ തടവിലാക്കി. അവസാനം പോലീസ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.

നാല് ടാന്‍സാനിയന്‍ സ്വദേശികളും രണ്ട് നൈജീരിയന്‍ സ്വദേശികളുമാണ് നാട്ടുകാരുടെ പിടിയിലായത്. ഇവര്‍ കാനിബാള്‍സ് ആണെന്നായിരുന്നു മറ്റൊരു അഭ്യൂഹം. ദില്ലി ദ്വാരകയിലെ കാക്രോലയില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്.

ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് ഇരുന്നൂറിലധികം ആളുകള്‍ തടിച്ചുകൂടിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരാണെന്ന് സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇവര്‍ക്കെതിരെ തിരഞ്ഞത്.