പറശ്ശിനിക്കടവ് ; കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്‍റെ വലയില്‍ കുടുങ്ങി ; ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സംഘം വേറെയും പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നു എന്ന് സംശയം. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിനിയെ കൂടി ഇതേ സംഘത്തില്‍പ്പെട്ടവര്‍ ബലാത്സംഗം ചെയ്തതായി പ്ലസ് ടു വിദ്യാര്‍ഥിനി ഇതു സംബന്ധിച്ച് വനിതാ പോലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. അതിനിടെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയെ നാലംഗസംഘം പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലായത്.
കേസില്‍ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉള്‍പ്പെട്ടിരുന്നു.