കേരള സംസ്ഥാന അവാർഡ് ; മികച്ച നടനുള്ള പോരാട്ടം ഫഹദ്, മോഹൻലാൽ,ജയസൂര്യ എന്നിവർ തമ്മില്‍

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ ആദ്യഘട്ട സ്‌ക്രീനിംഗ് അവസാനിച്ചു. മികച്ച നാടാണ് വേണ്ടിയുള്ള അന്തിമ പോരാട്ടം ഫഹദ് ഫാസില്‍(ഞാന്‍ പ്രകാശന്‍, വരത്തന്‍, കാര്‍ബണ്‍), മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി),ജയസൂര്യ(ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍) എന്നിവര്‍ തമ്മില്‍ എന്ന് സൂചന.

ഫഹദ് ഫാസിലിന്റെ 3 കഥാപാത്രങ്ങളും മൂന്ന് ദ്രുവങ്ങളിലുള്ളതാണെന്നും ഞാന്‍ പ്രകാശനിലെ സ്വാഭിക അഭിനയം വാക്കുകള്‍ക്ക് അതീതമാണെന്നും ജൂറി മെംബേര്‍സ് അഭിപ്രായപെട്ടു. അതുപോലെ മുപ്പത്തിയഞ്ചുകാരനായും അറുപതുകാരനായും ഉള്ള ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പ്രകടനം സമാനതകളില്ലാത്തതാണെന്നും കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ സൂക്ഷ്മാഭിനയവും ചേഷ്ടകളും അത്ഭുത പെടുത്തി എന്നും ജൂറി മെംബേര്‍സ് അഭിപ്രായപ്പെട്ടു.

ട്രാന്‍സ്ജന്‍ഡര്‍ ആയി ഞാന്‍ മേരിക്കുട്ടയില്‍ ജയസൂര്യ പുറത്തെടുത്ത പ്രകടനം അതി ഗംഭീരം ആണെന്നും കഥാപാത്രമാവാന്‍ ജയസൂര്യ നടത്തിയ ശാരീരികവും മാനസികവും ആയുള്ള തയ്യാറെടുപ്പു പ്രശംസനീയം ആണെന്നും ജൂറി അഭിപ്രായപ്പെട്ടു. വി.പി സത്യനായുള്ള ക്യാപ്റ്റനിലെ ജയസൂര്യയുടെ പ്രകടനവും മികച്ചതായിരുന്നു എന്നും ജൂറി പറഞ്ഞു.