ബിജെപി ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; ഗുജറാത്തില്‍ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

ഗുജറാത്ത് ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനിയായി ബിജെപി മാറിയെന്ന് രേഷ്മ പറഞ്ഞു. പോര്‍ബന്ദര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാംതന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നതെന്നും രേഷ്മ പറഞ്ഞു. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപിക്ക് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അതേസമയം രാജസ്ഥാനിലെ മുതിര്‍ന്ന് ബിജെപി നേതാവ് വെറ്ററന്‍ ദേവി സിങ് ഭാട്ടിയെയും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു പുറത്തു പോയി.