സംഝോത എക്സ‍്‍പ്രസ് സ്ഫോടനം ; 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നു കപില്‍ സിബല്‍

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് കപില്‍ സിബല്‍. 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആര്‍ക്കും അറിയില്ലെന്നും ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയിലെ ‘അഭിമാന ദിന’മാണ് വിധി പറഞ്ഞ ദിവസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൂഢാലോചന ഉള്‍പ്പടെ പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്കുളയിലുള്ള പ്രത്യേക എന്‍ഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയ്‌ക്കൊപ്പം ലോകേഷ് ശര്‍മ്മ,കമാല്‍ ചൗഹാന്‍,രജീന്ദര്‍ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2007 ഫെബ്രുവരി 18 ന് ദില്ലിയില്‍നിന്നും ലാഹോറിലേക്ക് തിരിച്ച ട്രെയിനിലെ സ്‌ഫോടനത്തില്‍ 68 പേരാണ് മരിച്ചത്.

അതേസമയം നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാന്‍ രം?ഗത്തെത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.