വരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: യൂറോപ്പും ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്. മേയ് 23 മുതല്‍ 26 വരെ 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും.

യൂറോപ്യന്‍ പാര്‍ലമെന്റിലെ നിലവിലെ അംഗബലം 751 ആണ്. ജര്‍മനിയില്‍ നിന്ന് തന്നെ 96 പേര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെത്തുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രധാന കക്ഷി ഇവിപി എന്ന യൂറോപ്യന്‍ ഫോള്‍കസ് പാര്‍ട്ടിയാണ്. ഇവര്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ എന്നീ പാര്‍ട്ടികളില്‍പ്പെട്ടവരാണ്. രണ്ടാം സ്ഥാനം സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കാണ്.

ജര്‍മനിയില്‍ നിന്ന് ആറു പ്രധാന പാര്‍ട്ടികളുടെ പ്രതിനിധികള്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെത്തുന്നുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് 1952 ല്‍ സ്ഥാപിച്ചുവെങ്കിലും ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1979 ലാണ്. ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് എല്ലാ അഞ്ച് വര്‍ഷവും തിരഞ്ഞെടുപ്പ് നടക്കുന്നു. ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അത്ര താല്‍പര്യമുള്ള കാര്യമല്ലെന്നും അഞ്ചില്‍ ഒരാള്‍ മാത്രമെ വോട്ട് രേഖപ്പെടുത്തുന്നുള്ളു എന്നും പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.